വിപണിയിലെത്തിയത് മുതൽ വലിയ രീതിയിൽ വാർത്തകൾ സൃഷ്ടിച്ച ജിയോ ഉപഭോക്താക്കൾക്ക് കഴിഞ്ഞദിവസം വലിയൊരു പണി കൊടുത്തു. മുകേഷ് അംബാനിയുടെ ജിയോ പണിമുടക്കി. ഇന്നലെ ഉച്ചയോടെ ഏകദേശം മണിക്കൂറുകളാണ് jio തകരാറിലായത്. ഇതുമൂലം നിരവധി ആളുകൾ വലിയ രീതിയിൽ പെട്ടു. ജിയോയുടെ സിം പൂർണ്ണമായും നിലച്ചതോടുകൂടി ഇന്നലെ ഇന്റർനെറ്റ് ഉപയോഗവും ഫോൺകോൾ സംവിധാനവും ഉൾപ്പെടെയാണ് നിലച്ചത്.
ദേശ വ്യാപകമായി ജിയോ പണിമുടക്കിയതോടുകൂടി മൊബൈൽ ഇന്റർനെറ്റ് ജിയോ ഫൈബർ ബോയ്സ് കണക്ടിവിറ്റി എന്നിവ മുഴുവനായും ഇന്ത്യയിൽ ഒട്ടാകെ തടസ്സപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളാണ് അപ്രതീക്ഷിതമായി ജിയോ നിലച്ചതോടുകൂടി വലിയ പ്രതിസന്ധിയിലായത്. റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ കേരളത്തെയാണ് പ്രതിസന്ധി ബാധിച്ചത് എന്നാണ് പറയപ്പെടുന്നത്. രണ്ടു മണിക്കൂറിനു മുകളിൽ ആണ് ജിയോ നിലച്ചത് ഇതോടുകൂടി പന്ത്രണ്ടായിരത്തിനു മുകളിൽ പരാതികളാണ് സേവനം നിലച്ചത് ആയി ബന്ധപ്പെട്ട് ഉയർന്നുവന്നത്.
ജിയോയുടെ ഇന്റർനെറ്റ് കണക്ടിവിറ്റി നിലച്ചതോടുകൂടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ജിയോ വലിയ ഹാഷ് ടാഗ് നിരയായി. ജിയോക്കെതിരെ ട്രോളുകൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ നിരന്നു. ശരിക്കും അബദ്ധത്തിൽ ആയത് ഗൂഗിൾ പേ വർക്കാവുമെന്ന് വിചാരിച്ച് ഭക്ഷണം കഴിക്കാനും സാദരം വാങ്ങാനും ഒക്കെയായി പോയ ജിയോ സിം ഉപഭോക്താക്കളാണ്. ഭക്ഷണം കഴിച്ച ശേഷം ഗൂഗിൾ പേ ഉപയോഗിക്കാനായി ശ്രമിച്ചപ്പോൾ നെറ്റില്ല. ഇത് കണ്ടുകള്‍ ആക്കിയും ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ നിരന്നിരുന്നു.
രണ്ടു മണിക്കൂറിനു ശേഷം ജിയോ കണക്ടിവിറ്റി പുനസ്ഥാപിച്ചു എങ്കിലും മാർക്കറ്റിൽ രണ്ടുമണിക്കൂറോളം സേവനം നിലച്ചത് പ്രതികൂലമായി ബാധിക്കും എന്നാണ് കരുതുന്നത്. കണക്ക് കിട്ടി നിലക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് ജിയോ ഇതുവരെ കൃത്യമായ ഒരു പ്രതികരണം നൽകിയിട്ടില്ല. ഏതെങ്കിലും ഡാറ്റാ സെന്ററിൽ ഉണ്ടായ തകരാറും മൂലമാണ് ജിയോ സേവനങ്ങൾ നിലച്ചത് എന്ന് കരുതുന്നുണ്ട് എങ്കിലും പൂർണമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.