കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറിൻ മന്ത്രിതല സംഘവും പങ്കെടുക്കും. മന്ത്രി പി രാജീവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹറിൻ ധനകാര്യ മന്ത്രി ഫേക്ക് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫും ആയി ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹറിൻ ധനകാര്യ മന്ത്രിയുമായി നടത്തിയ ആദ്യഘട്ടത്തിൽ കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കൊച്ചിയിലെ ആഗോള നിക്ഷേപത്തിൽ ഉണ്ടാവുന്ന വലിയ നേട്ടത്തെക്കുറിച്ച് പറഞ്ഞത്.
ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി ആദിൽ ഫക്രു, സുസ്ഥിര വികസന മന്ത്രി നൂർ ബിന്ദ് അലി അൽ ഖലീഫ്, ബഹറൈൻ പ്രോപ്പർട്ടി കമ്പനി സിഇഒ ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽ ഖലീഫ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു. ഫെബ്രുവരി മാസമാണ് കൊച്ചിയിൽ ഇൻവെസ്റ്റേഴ്സ് ഗ്ലോബൽ സബ്മിറ്റ് നടക്കുക. 20 21 തീയതികളിൽ നടക്കുന്ന സമിറ്റിന് വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉണ്ടാകുന്നതാണ് പ്രതീക്ഷിക്കുന്നത്.
പല രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഇൻവെസ്റ്റേഴ്സ് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കും. കേരളത്തിലെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും അടുത്തമാസം കൊച്ചിയിൽ നടക്കുന്ന സബ്മിറ്റ് കൊണ്ട് ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിലെ ബിസിനസ് സമ്പ്രദായം തന്നെ മാറുവാൻ കെൽപ്പുള്ള രീതിയിലാണ് സമ്മിറ്റ് കൊച്ചിയിൽ നടക്കുക. ലോക സാമ്പത്തിക ഘടനയിൽ കേരളത്തിന്റെ അടുത്ത ചൂടുവെപ്പായാണ് കേരള സർക്കാറും സമ്മിറ്റിനെ കാണുന്നത്. മന്ത്രിക്ക് പുറമേ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പിഎം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ എന്നിവരും സംബന്ധിച്ചു.