ഇന്ത്യയിൽ നിന്നും കടുത്ത അവഗണനയാണ് ഇപ്പോൾ തുർക്കിക്ക് ലഭിക്കുന്നത്. ഒരേ രീതിയിൽ ഇന്ത്യൻ യാത്രക്കാർ ഇപ്പോൾ തുർക്കിയെ ഉപേക്ഷിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം കൂടുതല്‍ രൂക്ഷമായപ്പോൾ തുർക്കിയും അസർബൈജാനും പാക്കിസ്ഥാനെ തുറന്നുപിന്തുണച്ചതോടെയാണ് ഇന്ത്യൻ യാത്രികർ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ ഇവിടങ്ങളിലേക്കു യാത്ര ചെയ്തിരുന്നെങ്കിലും ഇപ്പോൾ അവരിൽ നിന്ന് വലിയ പിന്തിരിച്ചലാണ് അനുഭവപ്പെടുന്നത്.
പല യാത്രാ ഏജൻസികളും ഈ രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ താൽക്കാലികമായി നിർത്തിയിട്ടുമുണ്ട്.
ഇത് തുര്‍ക്കിയും അസര്‍ബൈജാനും സ്വീകരിച്ച രാഷ്ട്രീയ നിലപാടിനോടുള്ള പ്രതിഷേധമായിട്ടാണ് ഇന്ത്യയിലെ യാത്രികര്‍ ഇത്തരം തീരുമാനം എടുക്കുന്നത്. ദേശീയ താല്‍പര്യങ്ങളെയും സുരക്ഷാ ആശങ്കകളെയും മുന്‍നിര്‍ത്തിയാണ് യാത്രാ പദ്ധതികള്‍ മാറ്റുന്നത്. അതിനാൽ തന്നെ ഏജൻസികൾ ഈ രാജ്യങ്ങളിലേക്കുള്ള പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നില്ല.
തുര്‍ക്കിയും അസര്‍ബൈജാനും സന്ദര്‍ശിക്കുന്നതിന് പകരം ഇന്ത്യന്‍ യാത്രികര്‍ ബാലി, മലേഷ്യ, തായ്‌ലാന്‍ഡ്, ജോർജിയ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് ഇപ്പൊഴേയ്ക്ക് ആഗ്രഹിക്കുന്നത്. ഈ മാറ്റം തുര്‍ക്കിയുടെയും അസര്‍ബൈജാനിന്റെയും ടൂറിസം മേഖലയില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നത് വ്യക്തമാണ്.