ഡോളർ എന്നത് അന്താരാഷ്ട്ര വ്യാപാരങ്ങൾക്ക് ഉപയോഗിക്കുന്ന കറൻസി എന്നതിനപ്പുറം മിക്ക ആളുകളും വളരെ എളുപ്പത്തിൽ രൂപ അടക്കം ഇന്റർനാഷണൽ ട്രാവലിങ്ങിനും ഉൾപ്പെടെ കൺവെർട്ട് ചെയ്യപ്പെടുന്നത് ഡോളറിലേക്കാണ്. ഇന്ത്യൻ രൂപക്ക് ഡോളറിനോട് താരതമ്യം ചെയ്യുമ്പോൾ എന്നും മൂല്യം കുറവാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറുമായി കമ്പയർ ചെയ്യുമ്പോൾ വളരെയധികം കുറഞ്ഞു വരുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കൻ ഡോളർ ഇന്ത്യക്കാർ മറ്റു ട്രാൻസ്ലേഷനുകൾ ഉൾപ്പെടെ അന്താരാഷ്ട്ര വിനിമയത്തിന് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചു വരുന്ന കറൻസിയാണ്.
ഇന്ത്യൻ ഗവൺമെന്റ് ഉൾപ്പെടെ ഡോളറിന് നല്ല വില മൂല്യത്തിനപ്പുറം നൽകുന്നുണ്ട്. ഫോറിൻ യാത്രക്കാരെ ആകർഷിക്കാനായി മിക്ക ബുക്കിംഗ് സൈറ്റുകളിലും ഇന്ന് ഇന്ത്യൻ റുപ്പിക്ക് അപ്പുറം ഡോളറിൽ ഉൾപ്പെടെ ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഇന്ത്യൻ ഗവൺമെന്റ് നൽകുന്നുണ്ട്. ഇത്തരത്തിൽ ഡോളറിന് ഇന്ത്യൻ സർക്കാർ ഉൾപ്പെടെ അമിത പ്രാധാന്യം നൽകുന്ന സമയത്താണ് ഡോളറിന്റെ മേൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ബഡ്ജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നിൽ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറുകയാണ്.
ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.02 ആയി. പ്രധാന വ്യാപാര പങ്കാളികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യവും ഡോളറിനെതിരെ ഇടിഞ്ഞത്. മുന്‍ വ്യാപാരത്തേക്കാള്‍ 0.5 ശതമാനം ഇടിവാണ് രൂപയ്ക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 67 പൈസയാണ് ഇടിഞ്ഞിരിക്കുന്നത്.