അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഡിഫൻസ്, ജർമൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റലുമായി പുതിയ കരാർ ഒപ്പുവെച്ചു. മുകേഷ് അംബാനിയുടെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ പിന്നോട്ടുള്ള അനിൽ അംബാനിയുടെ കമ്പനികൾക്ക് ഈ കരാർ ഏറെ പ്രധാനപ്പെട്ടതാണ്. ഈ കരാർ പ്രകാരം, ഇന്ത്യയിൽ ആയുധങ്ങൾ നിർമ്മിക്കാൻ ഇരുകമ്പനികളും സഹകരിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖലയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരിക്കും.
മഹാരാഷ്ട്രയിലെ വടാട് ഇൻഡസ്ട്രിയൽ ഏരിയയിൽ 1,000 ഏക്കർ ഭൂമിയിൽ ധീരുഭായ് അംബാനി ഡിഫൻസ് സിറ്റി എന്ന പേരിൽ പുതിയ ഫാക്ടറി സ്ഥാപിക്കും. ഇവിടെ ചെറിയതും മധ്യവലിപ്പമുള്ളതുമായ ആയുധങ്ങൾ നിർമ്മിക്കപ്പെടും. ഇത് ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് പദ്ധതിയായിരിക്കും. യുദ്ധ മുഖത്ത് ഇന്ത്യയുടെ പുത്തൻ ഘടകമായി ഈ ആയുധങ്ങൾ മാറും. യുദ്ധ സാഹചര്യത്തിൽ ഉൾപ്പെടെ ഇന്ത്യയെ സഹായിക്കാൻ തക്കവണ്ണമായ വെരിപ്പത്തിലേക്ക് കമ്പനിയെ മാറ്റാനാണ് ഭാവി ലക്ഷ്യം.
ഇന്ത്യൻ സൈന്യത്തിനും ആഗോള വിപണിക്കും വേണ്ടിയുള്ള ആയുധങ്ങൾ നിർമ്മിക്കുന്നതിലൂടെ, രാജ്യത്തിന്റെ സ്വയംപര്യാപ്തതയും പ്രതിരോധ മേഖലയിൽ സ്വകാര്യ മേഖലയിലെ പങ്കാളിത്തവും വർദ്ധിപ്പിക്കാനാകും. ഇത് ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖലയിൽ ഒരു വലിയ മുന്നേറ്റമായിരിക്കും. തുടക്കത്തിൽ ആയുധ നിർമ്മാണം മറ്റു രാജ്യങ്ങൾക്ക് വേണ്ടിയാകുമെങ്കിലും പിന്നീട് കമ്പനി വളരുന്നതിനോടൊപ്പം തന്നെ പുതിയ പ്ലാനുകളും സ്വീകരിക്കാനായിരിക്കും അനിൽ അംബാനിയുടെ ലക്ഷ്യം.