കേരളത്തിൽ ഇത്തവണ മെയ് 20 മുതൽ തുടങ്ങിയ കാലവർഷമാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. സാധാരണ നേരത്തെ ആയിരുന്നു ഇത്തവണ കാലവർഷം. എന്നാൽ അപ്രതീക്ഷിതമായി നേരത്തെ കിട്ടിയ കാലവർഷം കാരണം കച്ചവടക്കാർ വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. മഴ കാരണം ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തിലുള്ള കച്ചവടക്കാർക്കും വലിയ രീതിയിൽ കച്ചവടത്തിൽ കുറവ് ഉണ്ടായിട്ടുണ്ട് എന്നാണ് വ്യാപാരികൾ തന്നെ പറയുന്നത്.
ഇപ്പോൾ മിക്ക ദിവസങ്ങളിലും കേരളത്തിലെ മിക്ക ജില്ലകളിലും റെഡ് അലേർട്ട് ആണ്. അതായത് അതിശക്തമായ മഴ ഉണ്ടാകും എന്നാണ് പറയപ്പെടുക. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ നഗരങ്ങളിലേക്ക് എത്തുന്നത് വളരെ കുറയുന്ന കാഴ്ചയാണ് കാണുന്നത്. പച്ചക്കറി ഉൾപ്പെടെ വാങ്ങാനായി ആളുകൾ പുറത്തേക്ക് മടിക്കുന്നതാണ് ഇപ്പോൾ കാണുന്നത് എന്ന് വ്യാപാരികൾ തന്നെ പറയുന്നു. അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും കൊണ്ട് എത്തിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെ പൂർണമായും വിട്ടു പോകാതെ പകുതി കാളയുന്നതാണ് ഇപ്പോൾ കാണുന്നത്. ഈ പ്രവണത തുടരുന്നത് വലിയ രീതിയിലുള്ള നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്.
മഴ കാരണം കുടയുടെയും കോട്ടിന്റെയും വില്പനയിൽ നേരിയ ഉയർച്ച കഴിഞ്ഞ വർഷത്തിന് അപേക്ഷ ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ മറ്റ് നിരവധി മേഖലകളിൽ ഇപ്പോൾ വ്യാപാരികൾ നേരിടുന്നത്. അഞ്ചു ദിവസം കൊണ്ട് മഴ കുറയും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട് എങ്കിലും രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് പറയുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്. ഇക്കാര്യങ്ങളൊക്കെ മുൻകൂട്ടി കാണുമ്പോൾ കച്ചവടത്തിൽ വലിയ പുരോഗതി മഴക്കാലം കഴിയുന്നതുവരെ കച്ചവടക്കാർക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തെ കാര്യം എടുത്തു നോക്കി കഴിഞ്ഞാൽ കേരളത്തിൽ മഴ പൂർണ്ണമായും മാറിനിന്നത് രണ്ടോ മൂന്നോ മാസം മാത്രമാണ്. ബാക്കിയുള്ള എട്ടോ ഒൻപതോ മാസം പൂർണമായും ഒരു ദിവസമെങ്കിലും മഴ പെയ്തു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉൾപ്പെടെ പറയുന്നത്. മണിയുടെ ഈ കണക്കുകൾ പതിവിൽനിന്ന് വ്യത്യസ്തമാണ്. മഴപെയ്തു കഴിഞ്ഞാൽ കലക്ടർ മിക്ക ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധി കൊടുക്കുന്നതാണ് ഇപ്പോഴുള്ള പ്രവണത. അതുകൊണ്ടുതന്നെ മഴയുള്ള ദിവസങ്ങളിൽ ആളുകൾ പുറത്തേക്കിറങ്ങാൻ മടിക്കുന്നു. അത് വലിയ രീതിയിലുള്ള ഇടിവ് കേരളത്തിലെ വ്യാപാരികൾക്ക് ഉണ്ടാക്കുന്നു.