3000 രൂപയ്ക്ക് മുകളിൽ ഓൺലൈനിൽ നടത്തുന്ന യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ചുമത്തും എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ് എന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുമെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തി. ഇന്ത്യയിൽ മിക്ക ആളുകളും യുപിഐ ട്രാൻസാക്ഷനുകൾ ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്ന സമയത്ത് തന്നെ മുകളിൽ രൂപ ചിലവാക്കി നടത്തുന്ന ഓൺലൈൻ പേരന്റുകൾക്ക് കേന്ദ്രം ടാക്സ് അധിക ചാർജ്ജും ഈടാക്കും എന്നുള്ള വാർത്തകൾ പരന്നിരുന്നു.
കയ്യിൽ ഇന്ന് മിക്ക ആളുകളും പണം കൊണ്ടുനടക്കാതായ സാഹചര്യമാണ് നിലവിൽ. എല്ലാ ആളുകളും ഓൺലൈനിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചു എന്നത് അതിന്റെ ഗൗരവം കൂട്ടുന്നു. ആളുകൾക്കുള്ളിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്ന വാർത്തയാണ് ഇത് എന്ന് ധനകാര്യ മന്ത്രാലയം തന്നെ അറിയിച്ചതോടുകൂടി ഓൺലൈൻ ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, പേടിഎം, ഫോൺ പെ, ആമസോൺ പേ തുടങ്ങിയ ആപ്പുകൾ ഉൾപ്പെടെ വലിയ ആശ്വാസമായി.
പണം ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നും ഈടാക്കുന്നതാണ് മർച്ചൺ ഡിസ്കൗണ്ട് റേറ്റ്. നിലവിൽ യുപിഐ പെയ്മെന്റുകൾക്ക് എംഡിആർ ഇല്ല അതുകൊണ്ടുതന്നെ യുപിഐ ഇടപാട് സ്വീകരിക്കുന്നതിൽ വ്യാപാരികൾക്ക് ഇതുവരെ അധികം ചാർജ് ഇല്ല. ഈ സാഹചര്യങ്ങളൊക്കെ മനസ്സിലാക്കിയായിരുന്നു അത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചത്. നിലവിൽ വലിയ രീതിയിലുള്ള ഇളവുകൾ ഓൺലൈൻ ട്രാൻസ്ലേഷനുകൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യങ്ങൾക്ക് വിരോധാഭാസമായ ഒരു വാർത്തയായിരുന്നു പ്രചരിച്ചത്. ഈ വാർത്തയാണ് ഇപ്പോൾ കേന്ദ്രസർക്കാർ തള്ളിക്കളയുന്നത്.