സംസ്ഥാനത്ത് ആറരൂപയാണ് സാധാരണയായി ഒരു മുട്ടയ്ക്ക് നൽകേണ്ടത്. ഏഴു രൂപ മുട്ടയ്ക്ക് ഈടാക്കുന്ന സ്ഥലങ്ങളും കേരളത്തിലുണ്ട്. ചില സ്ഥലങ്ങളിൽ 6 രൂപയ്ക്കും ലഭിക്കും. എന്നാൽ മുട്ട വില ഇതിൽ നിന്നും ഉയരാൻ പോകുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. മുട്ടയിൽ വൻതോതിൽ ലഭ്യതക്കുറവ് കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി ഉണ്ടായിട്ടുണ്ട് എന്നും വർദ്ധിക്കും എന്നുള്ള വാർത്തകളാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മുട്ട വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് വരുന്ന മുട്ടയ്ക്ക് ഇപ്പോൾ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നും സാധാരണ ഉള്ളതിനേക്കാൾ കയറ്റുമതി ഗൾഫ് രാജ്യങ്ങളിലേക്ക് മുട്ടയുടെ കാര്യത്തിൽ ഇപ്പോൾ ഉയർന്നിട്ടുണ്ട്. ഈ കയറ്റുമതി കൂടിയതാണ് കേരളത്തിലേക്ക് ഉള്ള തമിഴ്നാടൻ മുട്ടയുടെ വരവ് കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. കേരളത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വില മുട്ട വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതുകൊണ്ട് ഈ കർഷകർക്ക് ലഭിക്കുന്നു എന്നതാണ് മുട്ട വിദേശത്തേക്ക് കയറ്റുമതി ചെയ്യാനായി കർഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇന്ത്യയിൽ തന്നെ മുട്ട ഹബ്ബ് ആയി അറിയപ്പെടുന്നത് തമിഴ്നാട്ടിലെ നാമക്കൽ ആണ്.
എന്നാൽ കേരളത്തിലേക്ക് വരുന്നതിനേക്കാൾ കൂടുതൽ മുട്ട നാമക്കലിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇതിൽ ഗൾഫ് രാജ്യങ്ങളിലേക്കാണ് കൂടുതലായി നാമക്കൽ മുട്ട ഇപ്പോൾ കയറ്റുമതി ചെയ്യുന്നത്. 7 രൂപയായി ഇരിക്കുന്ന മുട്ട എട്ട് രൂപയിലേക്ക് എത്തും എന്നാണ് മുട്ടയുടെ വരവിൽ വൻ കുറവ് ഉണ്ടാവുന്നതിനാൽ വിദഗ്ധർ പറയുന്നത്. മുട്ടയുടെ വരവിൽ കുറവുണ്ടാവുന്നതിൽ പുലിവാലു പിടിക്കുന്നത് സാധാരണ തട്ടുകട വ്യാപാരികളും ഹോട്ടൽ വ്യാപാരികളും ആണ്. മുട്ടയുടെ വരവിൽ കുറവുണ്ടാകുന്നതിനാൽ തന്നെ ഓംലൈറ്റുകൾക്കും ബുൾസൈകൾക്കും മുട്ട കറികൾക്കും വില കൂടാൻ സാധ്യതയുണ്ട്.